കവിതകളൊന്നും അല്ല ,
വാക്കുകള്‍ നിരത്തിവച്ചു അത്രമാത്രം. ഒരു പക്ഷെ ഏതെങ്കിലും ഒരറ്റത്തുനിന്ന് ഒരു അക്ഷരം വീണാല്‍ ,അടുത്തതിലേക്ക് പടര്‍ന്നാല്‍, അങ്ങനെ വീണ്... പടര്‍ന്നു പടര്‍ന്ന്....നേര്‍ത്ത ഒരു വരയായി മാറി , ആ വരയിലൂടെ എന്നെ കാണാം....ഒരു ചെമ്പരത്തിക്കണ്ണ് കാണാം , അത്രയേ ഉള്ളൂ

Saturday, January 26, 2013

അച്ഛന്റെ വരികള്‍

മകളെ..
ഞാന്‍ നിന്നെ പ്രാപിച്ചെന്ന വാര്‍ത്ത‍
പേജുകളിലും പരാന്ന വീഥികളിലും പരന്നിരിക്കുന്നു
അപായ ചിഹ്നങ്ങളില്‍ പോലും
ഒരു അച്ഛനും മകളും ആണ് ഇരു ധ്രുവങ്ങള്‍
ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു
ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു..

നിനക്ക് വേതാളത്തിന്റെ കഥ പറഞ്ഞുതന്ന
അതേ  ശബ്ദ ആഴത്തോടെ   ഒന്ന് പറയട്ടെ
നാം മാധ്യമങ്ങള്‍ ആഘോഷിച്ച വരികളില്‍,
കാമോദ്ധീപകമായ രണ്ടു വാക്പ്രയോഗങ്ങള്‍
അവര്‍ പറഞ്ഞതെല്ലാം
മണ്ണും മഴമേഘവും,  തീയും ഉണങ്ങിയ കടലാസും
കലര്‍ന്ന കഥകള്‍

ഉറപ്പാണ്‌ എനിക്ക്, അരുതെങ്ങിലും പറയുന്നു
അറിയുക , വാര്‍ത്തകളുടെ  ഇടവേളകളില്‍ ആരൊക്കെയോ
നമ്മെ ഓര്‍ത്തു ഹസ്തമൈധുനം ചെയ്യുന്നുണ്ട്

മകളെ...
നീയെന്റെ മാറില്‍ കമിഴ്ന്നു കിടക്കുമ്പോള്‍
നിന്നെ ഞാന്‍ തലോടുമ്പോള്‍
പണ്ടെങ്ങോ പ്രീഡിഗ്രീ കാലത്ത്
ഞാന്‍ ലൈബ്രറി കള്‍ തെണ്ടി തേടി വായിച്ച
കാമസൂത്ര ആയിരുന്നില്ല വിരലുകളില്‍
ഒരു നനവിനായുള്ള ചതി ആയിരുന്നില്ല

എന്റെ അമ്മ യായിരുന്നു അത്
നിനക്ക് പകുത്തു തരേണ്ട അമ്മയായിരുന്നു

മകളെ...
നിനക്ക് വെറുതെ യെങ്കിലും പറയാമായിരുന്നു
അഭിനവ കാമുകനോട് , ബലാത്സംഗകലക്കരോട്
ഒരുങ്ങിയവരോട് ഒരു വെറും വാക്ക്
അമ്മയെക്കുറിച്ചും അമ്മയെ അറിയാത്ത അച്ഛനെ കുറിച്ചും
അമ്മയെ അറിയാത്ത നിന്നെ കുറിച്ചും.


എല്ലാം കഴിഞ്ഞിട്ടും
മൂന്നാം ലോക മഹായുദ്ധം തുടങ്ങിയിട്ടും
നമ്മുടെ മരണങ്ങള്‍ താണ്ടിയിട്ടും
നമ്മള്‍ എന്തെ ഇങ്ങനെ മകളേ.....
സായാഹ്നങ്ങളിലും
മദ്യ അന്നങ്ങളിലും ചൂടോടെ ....?
വാര്തകളിലോക്കെ ചൂടോടെ ...?

No comments:

Post a Comment