ഗാഢവും മനോഹരവുമായ
ഒരു യാത്രയുടെ ഇരുപത്തിമൂന്നാം മണിക്കൂറിൽ
പുഴപ്പകയും പുലഭ്യങ്ങളും
വിണ്ടുകീറിയ തൊണ്ടയിൽനിന്ന് ആഞ്ഞുതുപ്പി
ശമനത്തിനൊരിറക്ക് വെള്ളം കൊതിച്ചു
ഉറങ്ങാൻ കിടന്നു
ഉണർന്നപ്പോൾ, ചുറ്റും
നട്ടുച്ചയിലേക്കു ചെറുതായ നിഴലുകളുടെ
ചുവന്ന ചങ്ങാതിക്കണ്ണുകളും
അവയുടെ നനവിലൂടെ ഏറെ മഴവില്ലുകളും കണ്ടു .
എന്നെ തനിച്ചുകിടത്തി
മണലിലൂടെ പുഴതിരഞ്ഞു പോകുന്ന
അർദ്ധനഗ്ന മേഘങ്ങളോട്
ഉറക്കെയുറക്കെപ്പറഞ്ഞു .....
അവിടെയെവിടെയോ ഒരു പാട്ട്
കെട്ടുപിണഞ്ഞു കിടപ്പുണ്ട് എന്നും ,
നനഞ്ഞും മണല്തരികളിൽ പൊതിഞ്ഞും
കുഞ്ഞിക്കാലുകൾ പൊട്ടിച്ചിരിക്കുന്നുണ്ടെന്നും ,
മരണത്തിലേക്ക് ജനിച്ചവരുടെ
പിറന്നാളാഘോഷത്തിന്റെ ജലമേളകളുണ്ടെന്നും ,
നേരിയ തിരയിളക്കത്തിനിടയിൽ
കരയറിയാതെ, കാമുകിയുമൊത്തൊളിപ്പിച്ച
പ്രണയത്തിന്റെ കുരുത്തക്കേടുകളുണ്ടെന്നും ,
അമ്മപറഞ്ഞ ആഴമില്ലാത്തിടത്തു ഞാൻ
നനഞ്ഞുവിറച്ചു ചിരിയോടെ നിൽപ്പുണ്ടെന്നും ,
.........
ഉറക്കെപ്പറഞ്ഞെങ്കിലും
പുഴ തിരഞ്ഞിറങ്ങിയവരുടെ
നിഴലുകളിൽ തട്ടി, അവ
പടിഞ്ഞാട്ടു പറന്നുനകിപ്പോയി .
അസ്ഥികളിൽ അങ്ങിപ്പോകുന്ന
വർണ ശബ്ദ ഗന്ധ ഘോഷങ്ങൾ
മണലിലേക്കു നീട്ടിയിട്ടു
ഒരു പാട്ട് കാതോർത്ത് ഞാൻ കിടന്നു .
എങ്കിലും ...
പാട്ടിന്റെ പേമാരിയിൽ കുതിർന്ന അടിവയറിൽ
നനവിന്റെ ഗർഭം താങ്ങി , പുഴ
ചരിഞ്ഞുകിടന്നു മയങ്ങുന്നതും ,
പൂത്തുലഞ്ഞ മണൽ നിരനൊവോടെ കണ്ണീറ താണ്ടി പരന്ന്
താഴ്വാരമാകുന്നതും ,
മരിച്ചവരുടെ സ്വപ്‌നങ്ങൾ
പൂമ്പാറ്റകളായ് വട്ടമിട്ടു പറക്കുന്നതും ,
ഒരു തീവണ്ടിയൊച്ച
കാത്തുവിട്ടകലുന്നതിനു തൊട്ടുമുൻപ്
പിറവിയുണ്ടാകുന്നതും ,
പ്രളയത്തിന്റെ
പ്രണയപ്പെരുക്കങ്ങളിൽ
ഇരുകരകൾ കെട്ടുപിണയുന്നതും
ഓള ത്തലപ്പു നിറയെ
പാട്ടുപിടയുന്നതും, പൂക്കുന്നതും
കൊതിയോടെ കാത്തു
അസ്ഥി പൂത്ത ആകാശഗന്ധത്തിനു താഴെ
പടിഞ്ഞാറേ കടവിലെ വേലിപ്പടർപ്പിൽ
ഞാൻ നട്ട ഒരു ചെമ്പരത്തിയുണ്ട്
പുഴക്കൊതിയോടെ, പാട്ടോടെ
ഒരു ചെമ്പരത്തി ക്കണ്ണുണ്ട് .
ഒരു യാത്രയുടെ ഇരുപത്തിമൂന്നാം മണിക്കൂറിൽ
പുഴപ്പകയും പുലഭ്യങ്ങളും
വിണ്ടുകീറിയ തൊണ്ടയിൽനിന്ന് ആഞ്ഞുതുപ്പി
ശമനത്തിനൊരിറക്ക് വെള്ളം കൊതിച്ചു
ഉറങ്ങാൻ കിടന്നു
ഉണർന്നപ്പോൾ, ചുറ്റും
നട്ടുച്ചയിലേക്കു ചെറുതായ നിഴലുകളുടെ
ചുവന്ന ചങ്ങാതിക്കണ്ണുകളും
അവയുടെ നനവിലൂടെ ഏറെ മഴവില്ലുകളും കണ്ടു .
എന്നെ തനിച്ചുകിടത്തി
മണലിലൂടെ പുഴതിരഞ്ഞു പോകുന്ന
അർദ്ധനഗ്ന മേഘങ്ങളോട്
ഉറക്കെയുറക്കെപ്പറഞ്ഞു .....
അവിടെയെവിടെയോ ഒരു പാട്ട്
കെട്ടുപിണഞ്ഞു കിടപ്പുണ്ട് എന്നും ,
നനഞ്ഞും മണല്തരികളിൽ പൊതിഞ്ഞും
കുഞ്ഞിക്കാലുകൾ പൊട്ടിച്ചിരിക്കുന്നുണ്ടെന്നും ,
മരണത്തിലേക്ക് ജനിച്ചവരുടെ
പിറന്നാളാഘോഷത്തിന്റെ ജലമേളകളുണ്ടെന്നും ,
നേരിയ തിരയിളക്കത്തിനിടയിൽ
കരയറിയാതെ, കാമുകിയുമൊത്തൊളിപ്പിച്ച
പ്രണയത്തിന്റെ കുരുത്തക്കേടുകളുണ്ടെന്നും ,
അമ്മപറഞ്ഞ ആഴമില്ലാത്തിടത്തു ഞാൻ
നനഞ്ഞുവിറച്ചു ചിരിയോടെ നിൽപ്പുണ്ടെന്നും ,
.........
ഉറക്കെപ്പറഞ്ഞെങ്കിലും
പുഴ തിരഞ്ഞിറങ്ങിയവരുടെ
നിഴലുകളിൽ തട്ടി, അവ
പടിഞ്ഞാട്ടു പറന്നുനകിപ്പോയി .
അസ്ഥികളിൽ അങ്ങിപ്പോകുന്ന
വർണ ശബ്ദ ഗന്ധ ഘോഷങ്ങൾ
മണലിലേക്കു നീട്ടിയിട്ടു
ഒരു പാട്ട് കാതോർത്ത് ഞാൻ കിടന്നു .
എങ്കിലും ...
പാട്ടിന്റെ പേമാരിയിൽ കുതിർന്ന അടിവയറിൽ
നനവിന്റെ ഗർഭം താങ്ങി , പുഴ
ചരിഞ്ഞുകിടന്നു മയങ്ങുന്നതും ,
പൂത്തുലഞ്ഞ മണൽ നിരനൊവോടെ കണ്ണീറ താണ്ടി പരന്ന്
താഴ്വാരമാകുന്നതും ,
മരിച്ചവരുടെ സ്വപ്‌നങ്ങൾ
പൂമ്പാറ്റകളായ് വട്ടമിട്ടു പറക്കുന്നതും ,
ഒരു തീവണ്ടിയൊച്ച
കാത്തുവിട്ടകലുന്നതിനു തൊട്ടുമുൻപ്
പിറവിയുണ്ടാകുന്നതും ,
പ്രളയത്തിന്റെ
പ്രണയപ്പെരുക്കങ്ങളിൽ
ഇരുകരകൾ കെട്ടുപിണയുന്നതും
ഓള ത്തലപ്പു നിറയെ
പാട്ടുപിടയുന്നതും, പൂക്കുന്നതും
കൊതിയോടെ കാത്തു
അസ്ഥി പൂത്ത ആകാശഗന്ധത്തിനു താഴെ
പടിഞ്ഞാറേ കടവിലെ വേലിപ്പടർപ്പിൽ
ഞാൻ നട്ട ഒരു ചെമ്പരത്തിയുണ്ട്
പുഴക്കൊതിയോടെ, പാട്ടോടെ
ഒരു ചെമ്പരത്തി ക്കണ്ണുണ്ട് .
No comments:
Post a Comment